2010, ഫെബ്രുവരി 21, ഞായറാഴ്‌ച

മാപ്പ് സാക്ഷീ...

മാപ്പ് സാക്ഷീ...

നീയും മാപ്പ് സാക്ഷിയോ,,.
ഇനി സംശയം എന്തിന്...
പ്രതി ഞാന്‍ തന്നെ.

ഇന്നീ പ്രതിക്കൂട്ടില്‍
ഞാന്‍ തനിച്ചായിരിക്കുന്നു..
ഇന്നലെ വരെ നീയായിരുന്നല്ലോ ഒന്നാമന്‍.
ഞാന്‍ ഏറ്റവും അവസാനവും..
രാത്രിയുടെ മായാ ജാലത്തില്‍
നീ ഞാനും ഞാന്‍ നീയുമായിരിക്കുന്നു..

കര്‍ക്കിടകപ്പുലരിയില്‍
ശ്രീ കോവിലിന്റെ ചുവരുകളില്‍
എഴുതി വെച്ച നിന്‍റെ സൂക്തങ്ങള്‍ ..
തകര്‍ത്ത വിഗ്രഹങ്ങള്‍..
തടവറയിലെക്കെന്നെ നയിക്കുമ്പോള്‍
നാളത്തെ പുലരിയുടെ മഞ്ഞ വെളിച്ചം
നിന്‍റെ കണ്ണില്‍ തെളിയുന്നത്‌ ഞാന്‍ കാണുന്നു...

ഇന്നലെ പിരിയുമ്പോള്‍ ,
നീയുയര്‍ത്തിയ മുഷ്ട്ടി ..
പുതുക്കിയ പ്രതിത്ന്യ . ..
അഭിവാദ്യങ്ങള്‍ ..

എനിക്കിപ്പോള്‍ ചിരി വരുന്നു...
സ്വപ്നങ്ങളില്‍ വിശ്വസിച്ച ഞാന്‍
എന്തൊരു മണ്ടനാണ് ..

മതം ലഹരിയാണെന്നും..
മനുഷ്യനെ മയക്കുമെന്നും
വിഗ്രഹങ്ങള്‍
തകര്‍ക്കാനുല്ലതാനെന്നും
ഉദ്ബോധനങ്ങള്‍
കാതില്‍ മുഴങ്ങുമ്പോള്‍ ,
മാപ്പ് സാക്ഷീ ..
നിന്‍റെ നെറ്റിയിലെ കുങ്കുമപ്പൊട്ടു
പരിഹസിക്കുന്നത് ഞാന്‍ അറിയുന്നു.

പുലരിത്തുടുപ്പിന്‍റെ ശോണിമ
നിന്‍റെ കണ്ണില്‍ മറഞ്ഞിരിക്കാം ...
എരിയുന്ന കനലായ്
എനിക്കതിപ്പോഴും കാണാം ...


ഗോപിവെട്ടിക്കാട്

2 അഭിപ്രായങ്ങൾ: