2010, മാർച്ച് 17, ബുധനാഴ്‌ച

ആശാന് ...(കഥ)


നായരെ കടുപ്പത്തില്‍ ഒരു ചായ ...
ചായപ്പീടികയില്‍ ചെന്നു കേറീതും ആശാന്‍ വിളിച്ച് പറഞ്ഞു...
പിന്നെ ഒഴിഞ്ഞ ബെഞ്ചിന്റെ മൂലയില് സ്ഥാനം പിടിച്ചു ..
ആരോടെന്നില്ലാതെ പറയാന് തുടങ്ങി...
ങ്ങള് ഒരു കാര്യം കേട്ടാ...
മ്മടെ മനക്കലെ ആനേടെ പാപ്പാനേ
കാണാനില്ലാത്രേ..ആ അടിച്ചു തെളിക്കാരി പെണ്ണാ യിട്ട്
അവനിത്തിരി ലോഹ്യം ണ്ടാരുന്നു...അവന് മുങ്ങീ താവും...
ഞാന് പറയുമ്പോ ങ്ങള് പറേം പരദൂശനാന്നു..ഇനീ പ്പോ കേക്കാം ..
ങ്ങള് ഒരു കഷ്ണം പുട്ട് കൂടി എടുക്ക്...വയറു കത്തലങ്ങു നിക്ക ണി ല്ല...
ഇത്തരി കടെലെന്റെ ചാറ് കൂടുതല് ഒഴിച്ചോലീന് ..
ന്‍റെ ആശാനെ ..പാപ്പാനല്ലേ..പോയിള്ളൂ...ഭാഗ്യം
.ആന ആരുടെയെങ്കിലും കൂടെ ചുറ്റിക്കളിയായാല്‍ പാവം നമ്പൂരി ചുറ്റും..
"നീ മുണ്ടാതിരിയെടാ ഹമുക്കെ ...
ആളെ ക്കളിയാക്കാന്‍ ഇരിക്യാ.."

തന്നെ തോട്ടിയിട്ട അപ്പുക്കിളിയോടു ആശാന്‍ ചൂടായി...
ങ്ങക്ക് അറീല്യ മ്മള് ഈ നാടായ നാട്ടിലൊക്കെ നടന്നു
കള്ള് ചെത്ത നോണ്ട് എല്ലാം കാണുനുണ്ട്..
മോളിലാണ് പണിയെങ്കിലും കണ്ണ് താഴത്താണേ

ചെത്താന്‍ കേറുമ്പോള്‍ താഴേക്കു നോക്കിണതു നാട്ടില്‍ പാട്ടാണെ...
ഇമ്മളെ രാരുമൂപ്പരുടെ മോളു കുളിമുറീല്‍ കുളിക്കാന്‍ കേര്യപ്പോള്‍
ഇങ്ങള് തെങ്ങിന്റെ മോളു അല്ലായിണോ?
ബാക്ക് ഞാള് പറയണോ?
നായര് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ആശാനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...
ങ്ങള് അവരും ഇവരുമൊക്കെ പരെണതു വിശ്വസിചോളെ..
ഒടെ തമ്പ്രാനാണ് അപ്പണി എനക്കില്ല...
പിന്നെ ചെലതൊക്കെ മ്മള് കാണാതേം ഇല്ലാ...
ങ്ങള് ഇത് കേക്ക് ...ന്റെ നായരെ
ആനക്ക് പട്ട വേണംന്ന് ആ ചെക്കന്
പറഞ്ഞിട്ടാ ഞാ പട്ട വെട്ടീത് ...എന്നുറ്റ് അപ്പറത്തെ പറമ്പില് ചെത്താന് കേറീതാ..
ചെത്തി കഴിഞ്ഞു ഇറങ്ങാന് നോക്കുമ്പോ താ നമ്പൂരിടെ പറമ്പീന്ന് ഒരു വര്ത്താനം കേക്കണ്.
നോക്കുമ്പോ ന്താ ..ആ വാല്യക്കരീം പാപ്പാനും ഒരു പട്ടയിമ്മേ പിടീം വലീം...
ഇറങ്ങിയ ദൂരം ഞാന്‍ മോളിലോട്ട് തന്നെ കേറി..
എന്‍റെ നയരേ ഒന്നും പരേണ്ടാ ..ആ‍ ചെക്കന്‍ പട്ട വിട്ടതും പെണ്ണ് താ കിടക്കണ് മലര്‍ന്നടിച്ചു...
പിന്നെ ന്‍റെ നായരെ കണ്ണ് മൂടീട്ടാ ഞാന്‍ തെങ്ങുമ്മന്നു ഇറങ്ങിയേ ....


ഇത്രെയും പറഞ്ഞു ആശാന് അപ്പുക്കിളിയോടായി ചോദിച്ചു...
അല്ലടാ ചെക്കാ ..നീയിന്നു ബസ്സില് പോയില്ലേ..
ഇല്ലാശാനെ ...ഇന്ന് നമ്മുടെ വാസു സഖാവിന്റെ രക്തസാക്ഷി ദിനല്ലേ...
മൂലക്കല് ഇന്ന് അനുസ്മരണ മുണ്ട്...വൈകീട്ട്...
സത്യത്തില് ഞാനതങ്ങു മറന്നു...
കൊല്ലെത്രെയായി...നാലും ഇപ്പള് കഴിഞ്ഞ പോലെ തോന്നാ .
ഉം ...നായര് ഒന്ന് മൂളി... കണ്ണിന്റെ മുന്പീന്നു അങ്ങട് മായണില്ല ആ കിടപ്പ് ..
അക്കോലത്തിലല്ലേ ആ നായിന്റെ മക്കള് വെട്ടിക്കീറിയെ
കട പൂട്ടുന്ന വരെ ഇവിടെ ഇരിക്കായിരുന്നു ..വാസൂം പിന്നെ നമ്മടെ മേലെത്തെ അശോകനും..
ഞങ്ങ ല് ഒരുമിച്ചാ ഇറങ്ങിയേ...
പടിഞ്ഞാട്ടു പോണ കണ്ടു ഞാന് ചോയിച്ചതാ ...
അപ്പൊ പറഞ്ഞു അശോകന്റെ വീട് വരെ പോണംന്ന് ...
കാലത്ത് കേക്കണത് ഇതല്ലേ....
ഓന് കൊല്ലിച്ചതാന്നു ആര്ക്ക അറിയാത്തെ നായരെ...
ആ അങ്ങനെക്കെ കേക്കുനുണ്ട് ..സത്യം ദൈവത്തിനല്ലേ അറിയോ ...


ങ്ങക്ക് വല്ല കാറ്റുണ്ടോ ന്റെ നായരെ ...ആശാന് ചൊടിച്ചു...
അന്ന് അമ്പലത്തില് വാള് പോസ്റ്റൊട്ടിക്കാന് ഒപ്പം ഉണ്ടായിരുന്നോനല്ലേ ഈ അശോകന്...
ദൈവം ഇല്ല്യാ ...കല്ലിനെ ആരാധിക്കാന് പാടില്ല്യാ എന്നൊക്കെ അമ്പലത്തിന്റെ നടവാതില്
എഴുതി വെച്ചാ പിന്നെ അവന്മാര് വിടോ ... തട്ടി ക്കളഞ്ഞു അത്രന്നെ .
കേസിന്ന് പുഷ്പ്പം പോലെല്ലേ അവന് ഊരിപ്പോന്നത്...
ആരാ അവനെ കേസ്സീന്നു രക്ഷിച്ചേ ..ങ്ങടെ പാര്ട്ടിക്കാര് തന്നെ....
പ്പൊ അവന് വല്ല്യ ജോലിക്കാരനും മുതാലാളീം....നേതാവും...

അതിപ്പോ അന്ന് അശോകന്റെ അച്ഛനല്ലാരുന്നോ അമ്പലക്ക്മ്മിറ്റി...പ്രസിഡണ്ട്
മോനെ രക്ഷിക്കാതിരിക്കോ ...
അതന്യാ പറഞ്ഞെ ...ഓനിപ്പോ അമ്പലം പണിതു കൊടുത്തില്ലേ..
വല്യ കമ്മ്യൂണിസ്റ്റ് നേതാവാത്രേ .. അമ്പലം പണിയാന് നടക്കാന്...
അല്ല ആശാനെ കമ്മ്യൂണിസ്റ്റ് ആയാല് ദൈവ വിശ്വാസം ..അമ്പലം ഒന്നും പാടില്ലാന്നുണ്ടോ...
കംമുനിസ്ട്ടു കാരന് കാശുണ്ടായാല് മാത്രം കുറ്റം...
അപ്പുക്കിളിയുടെ ചോദ്യം ആശാന് അത്ര പിടിച്ചില്ല...
നിനക്കെന്തറിയാടാ ചെക്കാ...
തല്ലുണ്ടാക്കാനും സംഭാവന് പിരിക്കാനുമാല്ലാതെ...
ഞങ്ങളൊക്കെ തല്ലു കൊണ്ടും പട്ടിണി കിടന്നും ഉണ്ടാക്കിയതിന്റെ മോളിലാ ..
നീയൊക്കെ കിടന്നു മേയണെ ....കള്ളന്മാര് ..പാവങ്ങടെ എന്തെങ്കിലും കാര്യം നോക്കാന് നേരണ്ടോ...
മുതലാളിമാരുടെ പിന്നാലെ നടക്കല്ലേ...
ന്നെ പടി അടച്ചു പിണ്ഡം വെച്ചു ച്ചാലും സങ്കടം കൊണ്ടാ പരേണെ ...
ആശാന് പറഞ്ഞു നിര്ത്തി...


ന്നട്ട് ആരാപ്പോ അനുസ്മരണ ത്തിനു വരണേ...
അത് നമ്മടെ എമ്മെല്ലേ വരാന്നു പറഞ്ഞിട്ടുണ്ട് ....
ആള് അങ്ങ് തിരോന്തരത്തല്ലേ...സമയണ്ടാവോ...
ഇപ്പൊ ങ്ങടെ ടീവീടെ ആളല്ലേ...
പറയുമ്പോ ആശാന്റെ മുഖ ത്തൊരു പരിഹാസംണ്ടാരുന്നു....
അത് മന്സ്സിലാക്കിട്ടെന്ന പോലെ അപ്പുക്കിളി പറഞ്ഞു...
എന്ത് തിരക്കായാലും സഖാവ് അനുസ്മര ണത്തിനു വരാതിരിക്കില്ല ...
ഉം ഉം ...ആശാനൊന്നു ഇരുത്തി മൂളി...

അല്ല ഇന്നാളു ക്ലബ്ബിന്റെ വാര്ഷികം പിടിക്കാന് ടീവിക്കാരെ കൊണ്ടരാന്
ങ്ങള് മൂപ്പരെ കാണാന് തിരോന്തര ത്ത് പോയിട്ട് കണ്ടില്ലാന്നു കേട്ടൂലോ ...
പുതിയ കെട്ടിടത്തിലേക്ക്
ഔട്ടോ രിക്ഷേല് ചെന്ന ങ്ങളെ അങ്ങട് കേറ്റീലാന്നൊക്കെ..
ആശാനെ അവരും ഇവരും പറേണ തൊക്കെ കേട്ട് പിരിവെക്കാന് നടന്നോ...
എന്നാ അത് ഞങ്ങടെ അടുത്ത് വേണ്ടാ..വിവരം അറിയും..
അപ്പുക്കിളിയുടെ മറ്റു മാറി...

നായരെ ...ഞാനങ്ങട് പോവാ ..കാശ് വൈകുന്നേരം വരുമ്പോ തരാം ...
ആ നമ്പൂരിടെ പറമ്പില് ആന പട്ടിണി കെടക്കാ ...
പാപ്പന് പോയില്ലേ ....
അതിനു രണ്ടു പട്ട വെട്ടിയിട്ട് കൊടുത്താല് ആ പുണ്യമെങ്കിലും കിട്ടും..
ആശാന് ഇറങ്ങി നടന്നു....................



ഗോപിവെട്ടിക്കാട്

1 അഭിപ്രായം:

  1. പിന്നെ ന്‍റെ നായരെ കണ്ണ് മൂടീട്ടാ ഞാന്‍ തെങ്ങുമ്മന്നു ഇറങ്ങിയേ ....

    ചിരിപ്പിക്കാനും മറന്നില്ല. ആക്ഷേപഹാസ്യത്തിന് ശക്തി കുറഞ്ഞോ എന്നെനിക്ക് ഒരു സംശയം.

    മറുപടിഇല്ലാതാക്കൂ