2010, ജൂൺ 7, തിങ്കളാഴ്‌ച

ആത്മഹത്യ...


ചുണ്ടിനും
കപ്പിനുമിടയില്‍
ആയുസ്സിന്റെ
പിടച്ചില്‍...
നിശ്ചലമായ
കാലത്തിന്റെ
തണുപ്പ്...


തെന്നിമാറാന്‍
കുതറുന്ന കാറ്റില്‍
ചന്ദനത്തിരിയുടെ
ഗന്ധം,,,
അടുക്കള തിരഞ്ഞ് ..
അടക്കിപ്പിടിച്ച
നിശ്വാസം ..
മണ്ണിന്റെ ചൂടില്‍
ഇരകാത്തിരിക്കും
പുഴുക്കള്‍ ...

തിരക്കിട്ട്
കടന്നുപോയ
സമയത്തെ
സാക്ഷിയാക്കി
ചുണ്ടിനും
കപ്പിനുമിടയില്‍
എപ്പോഴോ
ദൂരം മരിച്ചു.........


ഗോപിവെട്ടിക്കാട്

3 അഭിപ്രായങ്ങൾ:

  1. തിരക്കിട്ട്
    കടന്നുപോയ
    സമയത്തെ
    സാക്ഷിയാക്കി
    ചുണ്ടിനും
    കപ്പിനുമിടയില്‍
    എപ്പോഴോ
    ദൂരം മരിച്ചു.
    മനോഹരമായ വരികൾ.

    മറുപടിഇല്ലാതാക്കൂ
  2. വ്യത്യസ്തം
    ഞാനുമെഴുതിയിട്ടുണ്ട് ഈ ടൈറ്റിലിൽ

    ആത്മഹത്യ
    ----------
    ഈ ചിരികൾക്കിടയിലെ നിശ്ശബ്ദതയെ
    ഞാൻ ഞാൻ ഭയക്കുന്നു
    കാരണം
    അപ്പോൾ ഇരുട്ട്‌ എന്നെ നോക്കി ചിരിക്ക്ന്നു.
    ഈ വാക്കുകൾക്കിടയിലെ മൗനത്തെയും എനിക്ക്‌ പേടിയാണു.
    എന്തെന്നാൽ
    ഞാനതിൽ ആർത്തിരമ്പുന്ന ഒരു കടൽ കാണുന്നു.
    നീ എന്നെയൊർത്ത്‌ കരയരുത്‌
    -------------------------------------
    :)

    മറുപടിഇല്ലാതാക്കൂ