2010, ഏപ്രിൽ 24, ശനിയാഴ്‌ച

പശുവും ...കിടാവും.


അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

3 അഭിപ്രായങ്ങൾ:

  1. "ചിലപ്പോഴെങ്കിലും വയറൊട്ടി ...
    ഏന്തിവലിഞ്ഞു ..കാലികളിപ്പോഴും...
    കരിഞ്ഞുണങ്ങിയ മേച്ചില്‍ പുറങ്ങളില്‍ .
    കച്ചിത്തുരുമ്പിനായ് വാ തുറക്കാറുണ്ട്...."

    ദയനീയമാണല്ലെ ആ ചിത്രം
    ഇഷ്ടമായീ ലളിതമായി പറഞ്ഞ ഈ വലിയ കാര്യം!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, മേയ് 10 11:48 PM

    നല്ല വരികൾ 2 കാലങ്ങൾ വരച്ചു കാട്ടിയതായി തോന്നി എനിക്ക്.. നല്ല വരികൾ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. മണ്ണ് ദാനം കൊടുത്ത
    പ്രഭുക്കള്‍ ..
    വെളുത്ത പശുക്കളെ
    വിശുദ്ധരാക്കി ..
    വിശുദ്ധര്‍ ദൈവങ്ങളായി ............സുന്ദരമായ അര്‍ത്ഥഗര്‍ഭമായ വരികള്‍ ,കാണാനും,പരിചെയപ്പെടാനും വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ