2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിരൂപകന്‍ .....

ചോദ്യങ്ങള്‍
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്‌
ആര്‍ത്തു വിളിച്ച്....

ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്‌
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...

കറങ്ങി കറങ്ങി
ഭ്രമണ പഥത്തില്‍ നിന്നും
പുറത്ത്‌ ചാടി ..
വളയമില്ലാതെ
ചാടാന്‍ പഠിച്ച്
വാ തോരാതെ
പറയാന്‍ പഠിച്ച്
മനമറിയാതെ
ചിരിക്കാന്‍ പഠിച്ച്
പാവം ഒരു
അത്യന്താ ധുനിക നിരൂപകന്‍...........

ഗോപി വെട്ടിക്കാട്ട്

2 അഭിപ്രായങ്ങൾ:

  1. വെട്ടിക്കാട്ട്,
    മിതത്വം പാലിച്ചത് നന്നായി. നിങ്ങളിലെ നിരൂപകന്‍ എഴുത്തുകാരനെ കവച്ചു എന്ന് വേണം കരുതാന്‍.

    മറുപടിഇല്ലാതാക്കൂ
  2. കവിതയെഴുതാന്‍ ശ്രമിച്ച് പരാചയപ്പെട്ടവര്‍ നിരുപകന്മാരായി ജന്മമെടുക്കുമെന്ന് സഞ്ജയനാണോ പറഞ്ഞത്..?

    മറുപടിഇല്ലാതാക്കൂ